Saturday, February 16, 2013

നിര്‍മമം

ഭ്രാന്തമായ് ജീവിക്കാം ഭ്രാന്തമായ് മരിക്കാം ഞാന്‍, ഭ്രാന്തമാം നിന്‍ ഓര്‍മ പുല്‍കാന്‍ ഭ്രാന്തിന്‍ ലഹരി കുടിച്ചു വറ്റിക്കാം 
ജീവിതക്കാട്ടിലെ പുലയാട്ടു പ്രേതങ്ങള്‍ ചുണ്ണാമ്പ് ചോദിച്ചു പുലഭ്യം പറയുന്നു ,
 ഭ്രാന്തമായി ഓടുകയാണ് ഞാന്‍ ,
 പ്രേമവും കലാപവും ചോര ചിന്തിച്ചു ഉണങ്ങി പിടിച്ച ഈ മണ്‍വഴി  താണ്ടുകയാണ് ഞാന്‍ 
നിന്‍ ദീപ്ത സ്വപ്നം ജ്വലിക്കുന്ന നാളത്തില്‍ ഉരുകാന്‍ വെമ്പുന്ന ശലഭമായി